റിപ്പബ്ലിക്ക് ദിനത്തിൽ കർഷക പ്രക്ഷോഭം ശക്തമാകുകയായിരുന്നു. കർഷകർ നടത്തിയ ട്രാക്ടർ റാലിയിൽ കർഷകരും പോലീസും ഏറ്റുമുട്ടുന്ന അവസ്ഥ വന്നു. കൊടിയ തണുപ്പിലും കർഷകർ കഴിഞ്ഞ 60 ദിവസത്തിലധികമായി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു എന്നും ഇപ്പോൾ സ്ഥിതി ഇത്രയും മോശമാകാൻ കാരണം മോദി സർക്കാരാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിയ്ക്കുക മാത്രമാണ് പരിഹാരം. നൂറോളം കർഷകർ മരിച്ചുവീണിട്ടും ഡൽഹിയിലേക്ക് വരാൻ അവർക്ക് അനുവാദം നൽകിയില്ല. അക്രമമല്ല ഒന്നിനും പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരെ ഇനിയും പരിഹസിക്കരുതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ചെങ്കോട്ടയിൽ നിന്ന് കർഷകർ ദേശീയ പതാക മാറ്റി…! വ്യാജ പ്രചരണത്തിനെതിരെ രാജ്ദീപ് സർദേശായി
പ്രതികരിക്കാൻ ഇവിടെ എഴുതുക