ആലപ്പുഴ : ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടചന ചടങ്ങിൽ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമെന്ന് കെ.സി.വേണുഗോപാല്‍. ബൈപ്പാസിനായി താന്‍ ഒട്ടേറെ പ്രയത്നിച്ചു. ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചു.
കുറച്ചുദിവസങ്ങളായി കേരളത്തിൽ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ക്ഷണിച്ചിരുന്നെങ്കിൽ പോകുമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ എംപിമാരെ ഒഴിവാക്കാറില്ല. തറക്കല്ലിട്ടത് തന്റെ നേതൃത്വത്തിലാണ്. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കെ.സി.വേണുഗോപാലിനെ ക്ഷണിക്കാത്തതിനെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. എൽ.ഡി.എഫ് സർക്കാരാണ് ബൈപ്പാസ് നിർമാണത്തിന് കൂടുതൽ ഇടപെടൽ നടത്തിയതെന്ന് പറയുന്നവർക്ക് സൂര്യൻ പടിഞ്ഞാറാണ് ഉദിക്കുന്നതെന്നും പ്രചരിപ്പിക്കാമെന്നും വി.മുരളീധരൻ നെടുമ്പാശേരിയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക