ന്യൂഡല്‍ഹി: വ്യോമസേനക്ക് ശക്തി പകരാന്‍ മൂന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിൽ. മൂന്നാം ബാച്ച് വിമാനങ്ങള്‍ രാജ്യത്ത് എത്തിയത് ഫ്രാന്‍സിലെ ഇസ്ത്രസ് വ്യോമ കേന്ദ്രത്തില്‍ നിന്നാണ്. വിമാനങ്ങള്‍ക്ക് യാത്രക്കിടെ യു.എ.ഇ വ്യോമസേനയാണ് ഇന്ധനം നിറക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. രാജ്യത്തെത്തിയ റഫാല്‍ വിമാനങ്ങളുടെ എണ്ണം ഇതോടെ 11 ആയി.
ഇന്തോനേഷ്യയിലെ മെർപായി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു
2020 സെപ്റ്റംബര്‍ 10നാണ് ആദ്യ ബാച്ചില്‍ അഞ്ചും നവംബര്‍ അഞ്ചിന് രണ്ടാം ബാച്ചില്‍ മൂന്നും റഫാല്‍ വിമാനങ്ങള്‍ എത്തിയിരുന്നു. കരാര്‍ പ്രകാരം ഫ്രാന്‍സ് ഇന്ത്യക്ക് നല്‍കേണ്ടത് 59,000 കോടി രൂപക്ക് 36 യുദ്ധവിമാനങ്ങളാണ് മുഴുവന്‍ വിമാനങ്ങളും 2023ലോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍, റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക