സോളര്‍ കേസ് പ്രതി ഇരയായ ലൈംഗികപീഡനക്കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിൽ രാഷ്ട്രീയ ദുരുദ്ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടപടി ലാവലിന്‍ കേസിനുള്ള പ്രതികാരമല്ല.
സിബിഐയ്ക്ക് വിട്ടത് സ്വാഭാവികനടപടി മാത്രമാണ്. ഇരയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വലിയ വിമര്ശനത്തിനിടയാക്കിയേനെ. ഒരു കേസും സിബിഐക്കു വിടില്ലെന്ന നിലപാടില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ സോളര്‍ കമ്മിഷന് ശക്തമായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക