റാഞ്ചി: 13കാരിയെ ബലാത്സംഗം ചെയ്തശേഷം വിഷം നല്കി കൊലപ്പെടുത്തി. കേസില്‍ അധ്യാപകന് അറസ്റ്റിലായി. സംഭവം ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ്. അറസ്റ്റിലായത് 35കാരനായ ശംഭു സിങ്ങാണ്. ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത് പെണ്‍കുട്ടിയുടെ പിതാവ് പാങ്കി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെയാണ്.
ഉത്തര്‍പ്രദേശില്‍ 14 കാരിയെ ബലാല്‍സംഗം ചെയ്ത് വീഡിയോ പകർത്തി
പെണ്‍കുട്ടി ജനുവരി 25ന് സ്കൂളിലെ വാഷ്റൂമില്‍ പോയപ്പോള്‍ ശംഭു സിങ് പിന്തുടര്ന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ സംഭവം പുറത്തുപറഞ്ഞാല്‍ വരും പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ജനുവരി 26ന് അര്‍ധരാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി 13കാരിക്ക് ഗുളിക നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ബുധനാഴ്ച രാത്രിയോടെ മരിക്കുകയും ചെയ്തു. ശംഭു സിങ്ങിന്റെ കുടുംബവും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ഉണ്ടായിരുന്നു. ഇതാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിയെ പ്രേരിപ്പിച്ചതെന്ന് ലെസ്ലിഗഞ്ച് സബ് ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ അനുപ് കുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക