ബലിയ : ഉത്തര്‍പ്രദേശില്‍ 14 കാരിയായ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ അതിക്രമിച്ച് കടന്ന് ബലാല്‍സംഗം ചെയ്തു. മൊബൈല്‍ഫോണില്‍ പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ 21 കാരന് കുട്ടിയെ നിരന്തരം ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു.
പാന്റിന്റെ സിപ്പ് ഊരിയാലും പോക്സോ ചുമത്താന്‍ പറ്റില്ലെന്ന് ബോംബെ ഹൈക്കോടതി
യുപിയിലെ ബലിയയിൽ ജനുവരി 11 നാണ് സംഭവം. അബ്ദുള്‍ റഹ്മാന് എന്ന യുവാവ് അതിക്രമിച്ചു കടന്ന് ബലാല്‍സംഗം ചെയ്തത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ്. ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. പെണ്‍കുട്ടി പിന്നീട് ഇക്കാര്യം വീട്ടുകാരെ അറിയിച്ചു.
പെണ്‍കുട്ടിയുടെ പിതാവ് യുവാവിന്റെ വീട്ടിലെത്തി, അയാളുടെ പിതാവ് കാലിമിനോട് കാര്യങ്ങള്‍ വിശദീകരിക്കുകയും യുവാവിന്റെ മൊബൈലിലുള്ള ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും, മേലില്‍ ഉപദ്രവിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയുടെ പിതാവ് യുവാവിനെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പെണ്‍കുട്ടിയുടെ പിതാവിനെ ഉപദേശിക്കുകയാണ് ചെയ്തത്.
ഇയാള്‍ പെണ്‍കുട്ടി മതപരിവര്‍ത്തനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താല്‍ താനോ, മകനോ വിവാഹം ചെയ്തുകൊള്ളാമെന്നും കാലിം പറയുകയുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ വകുപ്പുകള്‍ക്ക് പുറമെ, ബലാല്‍സംഗം, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പ്രതിയായ അബ്ദുള്‍ റഹ്മാനെതിരെ കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക