കർണാടകയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡ് വിവാദക്കുരുക്കിൽ. എംഎല്‍സിയായ റാത്തോഡ് നിയമസഭയിലിരുന്ന് മൊബൈല്‍ ഫോണില്‍ അശ്ലീല ഫോട്ടോയും വിഡിയോയും കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിവാദം. വെള്ളിയാഴ്ച വിധാന്‍ പരിഷത്ത് നടക്കുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിയമസഭയിലുണ്ടായിരുന്ന ചാനല്‍ ക്യാമറാമാനാണ് വിഡിയോ പകർത്തിയത്.
എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രകാശ് റാത്തോഡിന്റെ പ്രതികരണം. അശ്ലീല വിഡിയോ കാണുകയായിരുന്നില്ലെന്നും ആവശ്യമില്ലാത്ത സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും പ്രകാശ് പറഞ്ഞു. സംഭവത്തെ അപലപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
റാത്തോഡിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. 2012–ല്‍ ബിജെപി മന്ത്രിമാർ സമാനമായ വിവാദത്തില്‍ പെട്ടിരുന്നു. ലക്ഷ്മണ് സാവദി, സി.സി പാട്ടീല്‍, കൃഷ്ണ പലേമര്‍ എന്നിവര്‍ അശ്ലീല വിഡിയോ കാണുന്ന ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക