രാജു നാരായണസ്വാമിയെ സര്‍വീസില്‍ തിരിച്ചെടുത്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പാര്‍ലമെന്ററി കാര്യവകുപ്പായാണ് നിയമനം നല്‍കിയത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയ സ്വാമി 2019 ജൂലൈയില്‍ ഇവിടെ നിന്നും പുറത്താക്കിയശേഷവും സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയില്ല.
കേന്ദ്രമന്ത്രിയായിരുന്ന സദാനന്ദഗൗഡയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സ്ഥാനത്തു നിന്നും നീക്കിയത്. നേരത്തെ ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റി അച്ചടക്ക ലംഘനം ചൂണ്ടികാട്ടി സ്വാമിയെ സര്‍വീസില്‍ നിന്നു പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
എന്നാല്‍ പിന്നീടുവന്ന സ്ഥാനക്കയറ്റത്തില്‍ നിന്നും രാജു നാരായണ സ്വാമിയെ സര്‍ക്കാര്‍ ഒഴിവാക്കി. ഇതിനുശേഷമാണ് ഇപ്പോള്‍ പുതിയ നിയമനം നല്‍കിയത്. 1991 ഐ.എ.എസ്. ബാച്ചുകാരനായ സ്വാമിക്ക് 2028 വരെ സര്‍വീസ് കാലാവധിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക