സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് തന്നെ ഭരണത്തിൽ വരുമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോർജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലം കടന്നാൽ കൂരായണ എന്ന സമീപനമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് പി സി ജോർജ് വിമർശിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വരവ് എല്ലാം കൊണ്ടുപോകാനാണെന്നും അത് യുഡിഎഫിന്റെ സർവ നാശത്തിന്റെ തടക്കമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹൃദയ സംരക്ഷണത്തിനായി വ്യായാമം ചെയ്യണോ? ഈ കാര്യം ശ്രദ്ധിക്കാം
ഇതുവരെ എൽഡിഎഫുമായി ചർച്ചകൾ നടത്തിയിട്ടില്ല. മുന്നണി അവരുടെ വാതിൽ തുറന്നിട്ട് തന്നെ വിളിച്ചാൽ മാത്രമേ അങ്ങനെ ചിന്തിക്കേണ്ട കാര്യമുള്ളുവെന്നും സിപി ജോർജ് പറഞ്ഞു. അതേസമയം, സർക്കാർ മുസ്ലിങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും ബിഷപ്പുമാരടക്കം ഇക്കാര്യത്തിൽ അസ്വസ്ഥരാണെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക