ബംഗാളില്‍ നിന്നും ഇന്ത്യയില്‍ നിന്നും തങ്ങൾ ബിജെപിയെ തുടച്ചു നീക്കുമെന്ന് മമത ബാനർജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റുകള്‍ പണത്തിന് വില്‍ക്കാനില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ ഭീരുക്കളാണെന്നും മമത ബാനർജി പറഞ്ഞു. അകത്ത് നിന്നുള്ളവര്‍ പുറത്ത് നിന്നുള്ളവര്‍ എന്ന മമതയുടെ പരാമര്‍ശം വ്യാപകമായി വിമര്‍ശനം നേടിയിരുന്നു. ഇക്കാര്യത്തിലാണ് മമത ബാനർജി വിശദീകരണം നൽകിയത്.
പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടും
പുറത്തുനിന്നുള്ളവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബിജെപിയെ മാത്രമാണെന്നും ദേശീയ രജിസ്റ്റര്‍ രൂപീകരണ സമയത്ത് പോലും പശ്ചിമ ബംഗാളില്‍ ഒരു വേര്തിരിവുണ്ടായിട്ടില്ലെന്നും മമത വ്യക്തമാക്കി. എന്‍ആര്‍സിയുടെ കാര്യത്തില്‍ അസമിലും ത്രിപുരയിലും നടക്കുന്നത് നമ്മൾ കാണുന്നുണ്ട്. എല്ലാവരെയും ഭയക്കുന്ന നിലയാണ് അവിടുള്ളത്. എല്ലാ സംസ്ഥാനങ്ങളും എൻപിആർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ബംഗാൾ അത് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ചെയ്യാൻ അനുവദിക്കുകയുമില്ലെന്ന് മമത ബാനർജി കൂട്ടിച്ചേർത്തു.
പൊതുസ്ഥലങ്ങളിൽ കുട്ടികളുമായെത്തുന്ന രക്ഷിതാക്കൾക്കെതിരെ നടപടി , പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം
പ്രതികരിക്കാൻ ഇവിടെ എഴുതുക