ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിൽ കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കൂടാതെ വിഷയത്തിൽ മധ്യപ്രദേശിനു നോട്ടീസ് അയച്ച കോടതി ഉത്തർപ്രദേശിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച വാറണ്ട് സ്റ്റേ ചെയ്യുകയും ചെയ്തു. ഫാറൂഖിയുടെ വക്കീൽ ഗൗരവ് കിർപൽ, മജിസ്ട്രേറ്റ് ഓർഡർ കൊണ്ടോ വാറൻ്റ് കൊണ്ടോ അല്ലാതെ ഒരാളെ അറസ്റ്റ് ചെയ്യരുതെന്ന് ഇന്ത്യൻ ശിക്ഷാനിയമം 41ആം വകുപ്പിലുണ്ടെന്ന് വാദിച്ചു.
മ്യാന്മറിൽ ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സർക്കാർ
ഇത് സമ്മതിച്ചുകൊണ്ടാണ് കോടതിയുടെ നടപടിയുണ്ടായത്. ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും സ്റ്റാൻഡപ്പ് കോമഡിക്കിടെ അപമാനിച്ചു എന്ന് ആരോപിച്ച് ജനുവരി രണ്ടിനാണ് ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലാകുന്നത്. ഇവരെ പ്രാദേശിക കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ജാമ്യം നിഷേധിക്കയും ചെയ്തതോടെയാണ് മുനവ്വർ സുപ്രിംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക