ഡൽഹി: ലോകമെമ്പാടും കോവിഡ് മഹാമാരിക്കെതിരെ മരുന്ന് വിതരണം ചെയ്യുന്നതിന്റെ തിടുക്കത്തിലാണ്. എന്നാല്‍ വൈറസിന്റെ ജനിതകമാറ്റമാണ് ഇപ്പോള്‍ മിക്ക രാജ്യങ്ങളും നേരുടുന്ന പ്രധാന പ്രശ്നം. ബ്രിട്ടണിലായിരുന്നു ജനതകമാറ്റം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ന് മിക്ക രാജ്യങ്ങളിലും അതീവ അപകടകാരിയായ കോവിഡ് വകഭേദം കണ്ടെത്തിയതായാണ് വിലയിരുത്തൽ.
N501Y എന്ന വൈറസിന്റെ വകഭേദത്തെ ഇതുവരെ കണ്ടെത്തിയിരുന്നത് ജീനോ സീക്വന്സിങ്ങിലൂടെയായിരുന്നു. ഇതിന് ഏതാണ്ട് രണ്ട് ദിവസം വരെ സമയമെടുക്കുമെന്നതായിരുന്നു ഇതുവരെയുള്ള കാഴ്ച. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് വകഭേദത്തെ കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്) ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍.
ഫെലൂഡ ടെസ്റ്റിലൂടെയാണ് ഏറ്റവും വേഗതയില്‍ കോവിഡിനെ കണ്ടെത്താന്‍ കഴിയുന്നത്. റേ(RAY) എന്നാണ് ടെസ്റ്റിന് നല്‍കിയിരിക്കുന്ന പേര്. അന്തരിച്ച ബംഗാളി സംവിധായകന് സത്യജിത് റേയോടുള്ള ആദര സൂചകമായാണ് റേ(റാപ്പിഡ് വേരിയന്റ് അസ്സായ്) എന്ന് പേര് നല്‍കിയത്. ലിറ്റ്മസ് പേപ്പറിന് സമാനമായ പേപ്പര്‍ ഉപയോഗിച്ചാണ് റേ ടെസ്റ്റ് നടക്കുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് ഭാവിയില്‍ വരാനിരിക്കുന്ന ഏത് രോഗലും റേ പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. കാസ് 9 എന്ന പ്രോട്ടാനാണ് റേ പേപ്പറില്‍ ഉപയോഗിക്കുന്നത്. വൈറസിനെ കണ്ടെത്താന്‍ എല്ലാത്തരത്തിലും റേ പേപ്പര്‍ പ്രയോജനകരമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക