തിരുവനന്തപുരം: സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം മുടങ്ങുന്ന അന്തരീഷത്തിന് സംസ്ഥാനത്ത് മാറ്റംവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യാന്തരനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ വിദ്യാർഥികൾക്കും ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ പരിശ്രമിച്ചതെന്നും 111 സ്കൂളുകളുടെ നവീകരിച്ച കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രിവ്യക്തമാക്കി.
കേരളത്തില്‍ ആയിരകണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ, സമൂഹത്തിലെ എല്ലാ വേലിക്കെട്ടുകൾക്കും അതീതമായി എല്ലാ കുഞ്ഞുങ്ങൾക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നുവെന്നും പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അടിസ്ഥാന വികസനവും സ്കൂളുകളിൽ ഒരുക്കുന്നതെന്നും സർക്കാർ ആഗ്രഹിച്ച കാര്യം ശരിയായ രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥം സർക്കാരിനുണ്ടെന്നും സ്കൂളുകളുടെ നവീകരണത്തിനാവശ്യമായ ധനസഹായം കിഫ്ബിയാണ് നൽകിയതെന്നും അതിന് കിഫ്ബിയെ വിവാദങ്ങളിൽ പെടുത്തി ഇത്രയധികം കൃതഘ്നത കാണിക്കേണ്ട കാര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കൂടാതെ കഴിഞ്ഞ വർഷം വലിയ തോതിലുള്ള പ്രതിസന്ധിയുടെ കാലമായിരുന്നുവെന്നും ആ മഹാമാരി നമ്മുടെ കൂടെപിറപ്പ്പോലെ കൂടെ നടക്കുകയാണെന്നും അതിന് പുറമേ ഓഖിയും മഹാപ്രളയവും കാലവർഷകൊടുതിയും വല്ലാതെ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഇതിനൊക്കെ ഇടയിലും അഭിമാനിക്കാനാകുന്ന വിവിധ നേട്ടങ്ങൾ സംസ്ഥാനത്തിന് നേടാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക