ഇരുപത്തഞ്ചാമത് ചലച്ചിത്ര മേളയ്ക്കായി രജിസ്റ്റര്‍ ചെയ്തവരിൽ ഇരുപത് പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ടാഗോര്‍ തീയേറ്ററില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ഇത്തവണ ചലച്ചിത്ര മേള നടക്കുക. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പല മേഖലകളിലായാണ് ഇത്തവണ ചലച്ചിത്രമേള നടക്കുന്നത്. നാളെ കഴിഞ്ഞാൽ കോവിഡ് പരിശോധന സ്വന്തം നിലയിൽ തന്നെ നടത്തേണ്ടി വരും. 2500 പേര്‍ക്കാണ് ഇത്തവണ ആകെ പ്രവേശനം അനുവദിക്കുന്നത്. തിയേറ്ററുകളിലെ പകുതി സീറ്റില്‍ മാത്രമായിരിക്കും പ്രവേശനം നൽകുക. മുന്‍കൂട്ടി റിസര്‍വ് ചെയ്തായിരിക്കും പ്രവേശനം അനുവദിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക