ചെന്നൈ: ഇന്ത്യക്കെതിരെ ടെസ്റ്റ് വിജയം നേടിയ ഇംഗ്ലണ്ടിനെ അഭിനന്ദിച്ച് ജമൈക്കന്‍ ഓട്ടക്കാരന് യോഹന് ബ്ലെയ്ക്. ചെപോകില്‍ 227 റണ്‍സിന്റെ ജയം നേടിയ ഇംഗ്ലണ്ടിനെയും നിര്‍ണായ പ്രകടനം കാഴ്ചവച്ച താരങ്ങളേയും പ്രശംസിച്ച് ബ്ലേക് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടു.
ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ടും, പേസ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്സണും മികച്ച പ്രകടനമാണ് നടത്തിയതെന്ന് ബ്ലെയ്ക് പറയുന്നു. വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്കും ബ്ലെയ്ക്ക് കൈയടി നല്കുന്നു. അര്‍ദ്ധശതകം സ്വന്തമാക്കിയ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങാണ് ബ്ലെയക്കിന് ഇഷ്ടമായ മറ്റൊരു കാര്യം. ഋഷഭ് പന്തിനേയും വീഡിയോയില്‍ പുകഴ്ത്തുന്നുണ്ട്.
2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയ താരമാണ് ജമൈക്കയുടെ യോഹാന്‍ ബ്ലെയ്ക്. ഉസൈന്‍ ബോള്‍ട്ടിന് ശേഷം ലോകത്തെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ താരമെന്ന റെക്കോഡും ബ്ലെയ്കിന് സ്വന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക