ബീജിംങ്: കോവിഡ് വൈറസ് മൃഗങ്ങളില്‍ നിന്നാണ് പടർന്ന് പിടിക്കുന്നതെന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യസംഘടന.
കോവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി ചൈനയും ലോകാരോഗ്യ സംഘടനയും നേത്യത്വം നൽകുന്ന സംഘടനയിലെ ചൈനീസ് സംഘത്തിന്റെ തലവൻ ലിയാങ് വാൻയങ് ഇക്കാര്യം വ്യകത്മാക്കിയത്. അതേ സമയം ലോകാരോഗ്യസംഘടന നടത്തുന്ന പഠനങ്ങളോട് പൂർണമായും സഹകരിക്കുന്നുണ്ടെന്ന് ലിയാങ് പറയുന്നു.
കഴിഞ്ഞ വർഷം ജൂലായ് മാസത്തോടെയാണ് രോഗത്തിന്റെ ഉറവിടത്തെക്കുറിച്ചറിയാൻ ചൈനയും ലോകാരോഗ്യ സംഘടനയും ചേർന്ന് വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ചത്. ലോകത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് ചൈനയിലായതിനാല്‍ വുഹാനിലാണ് സംഘം ആദ്യം സന്ദര്‍ശിച്ചത്.
വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി, ജിൻയിന്റാൻ ആശുപത്രി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാർക്കറ്റായ മായ്ഷാസൂ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. അമേരിക്ക വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രമെന്ന് തുടക്കം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക