തിരുവനന്തപുരം: ആറു മാസത്തിലൊരിക്കല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന ഉറപ്പാക്കും. തിരുവനന്തപുരത്ത് ജീവനക്കാര്‍ക്കായുള്ള മൊബൈല്‍ മെഡിക്കല്‍ പരിശോധന യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. ആരോഗ്യപ്രശ്നങ്ങൾ ജീവനക്കാർക്കിടയിൽ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തീരുമാനം.
കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ കഠിനവും ആയാസകരവുമായ ജോലി സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. ആരോഗ്യകാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദവും ശ്രദ്ധയില്ലാത്തതും ജീവന് അപകടത്തിലാക്കുന്നു.
കെഎസ്ആര്‍ടിസിയ്ല്‍ മറ്റ് തൊഴില്‍മേഖലകളെ അപേക്ഷിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളും മരണനിരക്കും മരണനിരക്കും കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്ക് ആറു മാസത്തിലൊരിക്കലെങ്കിലും മെഡിക്കല്‍ പരിശോധന ഉറപ്പ് വരുത്താനുള്ള സംവിധാനം തയ്യാറാക്കിയത്.
ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ളാനിംഗ് പ്രൊട്ടക്ഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജീവനക്കാര്‍ക്ക് ആദ്യ ഘട്ടത്തില്‍ പരിശോധന നടത്തും. മൊബൈല്‍ യൂണിറ്റില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ലഭ്യമാകുന്ന എല്ലാ പരിശോധനകളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഡോക്ടറും, നഴ്സും, ലാബ് ടെക്നീഷ്യനും മൊബൈല്‍ യൂണിറ്റിലുണ്ടാകും. ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തുന്നവർക്ക് വിദഗ്ധ ചികിത്സ നിര്‍ദ്ദേശിക്കും. സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഘട്ടം ഘട്ടമായി മെഡിക്കല്‍ പരിശോധന ഉറപ്പുവരുത്തുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക