ചെന്നൈ: സാമ്പത്തിക തിരിമറി നടത്തി മുതിർന്ന പൗരന്റെ അക്കൗണ്ടിൽ നിന്ന് 82 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അറസ്റ്റിലായത് എസ്ബിഐ അസിസ്റ്റന്റ് മാനേജർ കെ.മാധവനാണ് (35). ഇയാൾ എസ്ബിഐ എഗ്മോർ റീറ്റെയിൽ അസറ്റസ് സെൻട്രൽ പ്രോസ്സസിംഗ് സെന്റർ (RACPC) അസി.മാനേജറാണ്.
അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ച; വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു
കരൂർ മൺമംഗലം സ്വദേശിയായ മാധവൻ ക്രമക്കേട് തെളിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയിരുന്നു. പൊലീസ് പിടിയിലാകുന്നത് നീണ്ട ശ്രമങ്ങൾക്കൊടുവിലാണ്. കേസിനാസ്പദമായ തട്ടിപ്പ് നടന്നത് 2020 മാർച്ചിലാണ്.
അക്കൗണ്ടിൽ നിന്നും വൻതുക നഷ്ടമായത് മുതിർന്ന പൗരനായ രാമകൃഷ്ണൻ എന്നയാൾക്കാണ്. ഇയാൾ നല്കിയ വിവരം അനുസരിച്ച് ബാങ്ക് അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മാധവൻ അറസ്റ്റിലായത്. മുതിർന്ന പൗരന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തിയ ഇയാൾ കെവൈസി രേഖകളിൽ സ്വന്തം നമ്പറും ഭാര്യയുടെ നമ്പറും നൽകുകയായിരുന്നു.
സ്വന്തം അക്കൗണ്ടിലേക്കാണ് പ്രതി പണം മാറ്റിയതെന്ന് തെളിഞ്ഞു. അക്കൗണ്ട് ഹോൾഡർക്ക് നഷ്ടമായ പണം ഇയാളുടെ അക്കൗണ്ടിൽ തന്നെ തിരികെ നിക്ഷേപിച്ച ശേഷമാണ് ബാങ്ക് പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനായാണ് മാധാവൻ അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെടുത്തതെന്നാണ് പൊലീസ് അന്വേഷണത്തിൽതെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക