ഡല്‍ഹി: ഗ്രേറ്റ ട്യൂണ്ബര്ഗുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ 21 കാരിയെ കര്‍ണാടകയിലെ ബംഗളൂരുവില്‍നിന്ന് അറസ്റ്റു ചെയ്തു. വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ദിശ രവിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗളൂരുവിലെ സോലാദേവനഹള്ളിയിലെ അവരുടെ വസതിയില്‍നിന്നാണ് ദിശയെ അറസ്റ്റു ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് ഗ്രേറ്റയ്ക്ക് കൈമാറിയതുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്. ടൂള്‍കിറ്റ് പ്രചരിപ്പിച്ചു എന്നതാണ് ദിശയുടെമേല് ചുമത്തിയിരിക്കുന്ന കുറ്റം.
ആഗോള കാലാവസ്ഥാ സമര നീക്കമായ ഫ്രൈഡേ ഫോര്‍ ഫ്യൂചര്‍ കാമ്പയിന്റെ സ്ഥാപകരില്‍ ഒരാളാണ് ദിശ. കാലാവസ്ഥക്കുവേണ്ടി ഗ്രേറ്റ സ്കൂളില്‍ സമരം ആരംഭിക്കുന്ന സമയത്ത്, 2018ല്‍ ഓഗസ്റ്റിലാണ് ഇവര്‍ ഈ സംഘടന രൂപീകരിക്കുന്നത്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് താന്‍ എഡിറ്റ് ചെയ്തതായും ചില കാര്യങ്ങള്‍ ചേര്‍ത്ത് അത് കൈമാറിയതായും പ്രത്യേക അന്വേഷണ സംഘത്തോട് ദിശ രവി പറഞ്ഞിട്ടുണ്ട്.
ഖാലിസ്ഥാന്‍ വാദികള്‍ തയാറാക്കിയ ടൂള്‍കിറ്റ് കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകയായ ഗ്രേറ്റ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫെബ്രുവരി നാലിന് ഡല്‍ഹി പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇത് ഇന്ത്യയുടെ സംസ്കാരത്തിനും സമ്പത്തിക സുരക്ഷക്കും സംസ്കാരത്തിനും എതിരായ യുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
ഗ്രേറ്റയുടെ ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ ഇനി നിരവധിപേര്‍ അറസ്റ്റിലാകുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക