ഫേസ് ഐഡി ഉപയോഗിക്കാൻ യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരം. തിരിച്ചറിയൽ നടപടികൾക്കായി നിരവധി രേഖകൾ സമർപ്പിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതിനായാണ് ഫേസ് ഐ.ഡി യു.എ.ഇ പരീക്ഷിക്കാനൊരുങ്ങുന്നത്. ആദ്യഘട്ടത്തിൽ സ്വകാര്യമേഖലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഫേസ് ഐ.ഡി ഉപയോഗിക്കുക. തുടർന്ന് ഫലപ്രദമെങ്കിൽ മാത്രം ഇത് മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും.
ലഹരിമുക്ത കേരളത്തിന് വഴികാട്ടിയാവാന്‍ എക്സൈസ് വകുപ്പിന് സാധിച്ചു: മന്ത്രി ടി പി രാമകൃഷ്ണന്
യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് നിലവിൽ ചില മൊബൈല്‍ ഫോണുകൾ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഫേഷ്യൽ ഐഡന്റിഫിക്കേഷൻ. സ്വകാര്യമേഖലയിൽ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന് ആഭ്യന്തരമന്ത്രാലയം നേതൃത്വം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക