സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രീംകോടതി അനുവദിച്ചത് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ്. അഞ്ച് ദിവസത്തെ ജാമ്യം പൊലീസ് സുരക്ഷയിലാണ്. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിഷ്കര്‍ഷിച്ചു. കൂടാതെ മാധ്യമങ്ങളെ കാണുന്നതിനും വിലക്കുണ്ട്. അടുത്തബന്ധുക്കളെയും കാണാന്‍ അനുവാദമുണ്ട്.
പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകർ എന്ന് പൊലീസ്
എന്നാൽ ഇടക്കാല ജാമ്യം രണ്ട് ദിവസമായി കുറക്കണമെന്ന എസ്.ജി വാദം സുപ്രീം കോടതി തള്ളി. കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്നും പിഎഫ്ഐ പ്രവർത്തകനാണ് സിദ്ദീഖ് കാപ്പാനെന്നും എസ് ജി കോടതിയില്‍ വാദിച്ചു. കൂടാതെ മാതാവിന്റെ മരണം ആസന്നമാണെന്ന് പറയുമ്പോ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക