ഇനി മുതൽ പശ്ചിമ ബംഗാളില്‍ അഞ്ച് രൂപയ്ക്ക് ഭക്ഷണം ലഭിക്കും. സാധാരണക്കാർക്കായി തുടക്കമിട്ട പദ്ധതിയ്ക്ക് ‘മാ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. മാ, മാതി, മനുഷ് (അമ്മ, മണ്ണ്, മനുഷ്യന്) എന്ന തൃണമൂൽ കോൺഗ്രസ് മുദ്രാവാക്യത്തെ നിന്നാണ് പേര് നൽകുന്നത്. സാധാരണ ജനങ്ങൾക്ക് സൗജന്യമായി റേഷനും, ആരോഗ്യ പരിരക്ഷയും, വിദ്യാഭ്യാസവും നൽകുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം പശ്ചിമ ബംഗാളാണെന്ന് മമത അവകാശപ്പെട്ടു.
പതിനഞ്ച് രൂപയായിരിക്കും ഒരു പ്ലേറ്റ് ഭക്ഷണത്തിന് സർക്കാർ നൽകുന്ന സബ്സിഡി. സ്വാശ്രയ സംഘങ്ങൾ നടത്തുന്ന അടുക്കളകൾ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് മൂന്ന് വരെ പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ഇത്തരത്തിൽ അടുക്കളകൾ സ്ഥാപിക്കുമെന്ന് മമത വ്യക്തമാക്കി. പതിനാറ് അടുക്കളകളായിരിക്കും കൊൽക്കത്തയിലുണ്ടാകുക. പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറാണ് മാ പദ്ധതിക്ക് പിന്നില്‍.
നടി റെബേക്കയുടെയും ശ്രീജിത്തിന്റെയും വിവാഹനിശ്ചയം; ചടങ്ങിലെത്തി കുഞ്ചാക്കോ ബോബനും താരങ്ങളും, വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക