കൊച്ചി: സിനിമക്കാര്‍ സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നതെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. സിനിമ മേഖലയില്‍ ഇടതുപക്ഷ അനുഭാവികളാണ് കൂടുതലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല.
ഭൂരിഭാഗവും വലതുപക്ഷക്കാരാണ്. ഒന്നോ രണ്ടോ പേര് ജനപ്രതിനിധികളായെന്ന് വിചാരിച്ച് മുഴുവന്‍ കലാകാരന്മാരും ഇടതുപക്ഷ അനുഭാവികളല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സിനിമക്കാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. തുടക്കമാണ് രമേശ് പിഷാരടിയുടെ വരവ്. വലിയൊരു സംഘടനയെ മുന്നോട്ടുകൊണ്ടുപോകുന്ന ഇടവേള ബാബുവും മേജര്‍ രവിയുമൊക്കെ കോണ്‍ഗ്രസിലേക്ക് വരുന്നത് ആരെങ്കിലും പറഞ്ഞിട്ടില്ല. സ്വന്തം രാഷ്ട്രീയം തുറന്നുപറയുന്നതില്‍ എന്താണ് തെറ്റെന്നും ധര്മജന് വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു.
വര്‍ഷങ്ങളായി പോസ്റ്ററൊട്ടിച്ചും മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയും കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചയാളാണ് താന്‍. മത്സരിക്കാനുള്ള അവസരം ലഭിച്ചിട്ടും സിനിമയുടെയും മിമിക്രി പരിപാടികളുടെയും തിരക്കില്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. എവിടെയും മത്സരിക്കും. ഇതുവരെ ഒരു മണ്ഡലത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നിട്ടില്ല. കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിപ്പിക്കാന്‍ കഴിയുന്നയാളാണ് പിഷാരടി. സുരാജ് വെഞ്ഞാറമൂട് ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്താല്‍ അദ്ഭുതപ്പെടാനില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക