തിരുവനന്തപുരം: എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിൽ മുഖ്യമന്ത്രി ഉദ്യോഗാർത്ഥികളോട് സംസാരിക്കുന്നുവെന്ന് വിവാദ പ്രസ്താവന നടത്തിയ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എയ്ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
അടിച്ചു തളിക്കാരിയായാൽ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? അവരും ഒരു മനുഷ്യ സ്ത്രീയല്ലെ. അവർ തൊഴിലല്ലെ എടുക്കുന്നത്. ആ തൊഴിലെടുക്കുന്നവരോട് മാന്യമായല്ലെ പെരുമാറുക. അത് മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കും എനിക്കാസ്വഭാവമില്ലെന്നു മുഖ്യ മന്ത്രി പ്രതികരിച്ചു.
കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നടക്കുന്ന യൂത്ത് ലീഗിന്റെ അനിശ്ചിതകാല സഹനസമരം ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു മുനീർ മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസ്താനവന നടത്തിയത്.
എ.കെ.ജി. സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയിൽ മുഖ്യമന്ത്രി ഉദ്യോഗാർത്ഥികളോട് സംസാരിക്കുന്നു. ഈ ഗവൺമെന്റിന്റെ മരണമണിയാണിത്. തൊഴിലാളി വർഗത്തോട് മോശമായി പെരുമാറുന്ന നിങ്ങൾ ചെറുപ്പക്കാരോട് പുഞ്ചിരിയോടെ പെരുമാറാത്ത ഏകാധിപതിയാണെന്നും മുനീർ പറഞ്ഞിരുന്നു.
തൊഴിലുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാക്കൾ വിമർശിക്കുന്നത് ഇത് രണ്ടാം തവണയാണ്. മുൻപ് കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തിയ ചെത്തുകാരന്റെ മകൻ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക