കോഴിക്കോട്: തൂണേരി മുടവന്തേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുടവന്തേരി സ്വദേശിയായ മുനീര്‍ ആണ് അറസ്റ്റിലായത്. എസ്പി എസ്. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ വടകരയില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി അഹമ്മദിനെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ദിവസം നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാദാപുരം ,കണ്ണൂര്‍ സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
വ്യാപാരിയെ വിട്ടുനല്‍കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണി കോള്‍ ലഭിച്ചിരുന്നു. ഭീഷണി കോള്‍ ലഭിച്ചത് ഖത്തറിലുള്ള സഹോദരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ പ്രാര്‍ത്ഥനക്ക് പള്ളിയിലേക്ക് പോകും വഴിയാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ എംടികെ അഹമ്മദിനെ നാദാപുരം
തൂണേരിയിലെ വീടിനടുത്തു വച്ച് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയത്. തിങ്കളാഴ്ച വ്യാപാരി
വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും ഇപ്പോള്‍ അധികം വിവരങ്ങള്‍
വെളിപ്പെടുത്താനാവില്ലെന്നുമാണ് പൊലീസ് നിലപാട്. അഞ്ചുപേരടങ്ങിയ സംഘം തന്നെ മര്‍ദ്ദിച്ച
ശേഷം കൈയും കാലും കെട്ടിയിട്ട് വായയും കണ്ണും മൂടിയാണ് കൊണ്ട് പോയതെന്ന് അഹമ്മദ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക