തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനാണ് ഏറ്റവും പ്രാമുഖ്യം നല്‍കുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് പറഞ്ഞു. കാലഘട്ടത്തിനനുയോജ്യമായ നിലയില്‍ പുതിയ സംരംഭങ്ങള്‍ ഉണ്ടാവണമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴില്‍ രഹിതരില്ലാത്ത കേരളം സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്ത് കൊണ്ട് സഹദേവനെ ദൃശ്യം 2 ൽ നിന്ന് ഒഴിവാക്കി? ആ ‘സത്യം’ വെളിപ്പെടുത്തി ഷാജോൺ
കേരളത്തില്‍ പത്തും ഇരുപതും വര്‍ഷം ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തവരുണ്ട്. അവരെ സ്ഥിരപ്പെടുത്തുന്നതില്‍ എന്ത് പ്രശ്നമാണുള്ളത്. പി എസ് സി നിയമനം നടത്തുന്ന പോസ്റ്റുകളല്ല അവരുടേത്. പി എസ് സി നിയമനങ്ങള്‍ പ്രത്യേക നിബന്ധനകളും ചട്ടവും പാലിച്ചാണ് നടത്തുന്നത്. എല്ലാവര്ക്കും ജോലി കൊടുക്കണമെന്നതാണ് സര്‍ക്കാര്‍ നയം. അതിനുവേണ്ടിയാണ് ശ്രമിക്കുന്നത്. നിയമപരമായി ഇവരെയൊന്നും പിരിച്ചുവിടാന്‍ പറ്റില്ല. കെല്‍ട്രോണില്‍ 269 പേരെ നിയമിച്ചിട്ടുണ്ട്. വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചമുള്ളവരാണ് അവര്‍. പലരും കരാര്‍ വ്യവസ്ഥയിലാണ് ജോലിചെയ്യുന്നത്. പിരിഞ്ഞ് പോകുമ്പോള്‍ യാതൊരു ആനുകൂല്യവും ലഭിക്കില്ല. ഈ പ്രവണതയാണ് കേരളത്തിലെ പലയിടങ്ങളിലും നിലനില്‍ക്കുന്നത്. പണിയെടുക്കുന്നവര്‍ക്ക് അതിന്റെ ആനുകൂല്യം ലഭ്യമാക്കണം. പ്രായമായി പിരിഞ്ഞുപോകുമ്പോള്‍ ആനുകൂല്യവും ശിഷ്ടകാല ജീവിതത്തില്‍ ആശ്വാസമായി പെന്‍ഷനും ലഭിക്കണം. ഇതെല്ലാം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോയതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ തൊഴില്‍രഹിതര്‍ക്കും ജോലി നല്കി തൊഴില്‍ രഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനുവേണ്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് ക്ലേ ആന്‍ഡ് സിറാമിക്സില്‍ ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതികള്‍. നിലവിലുള്ളതിലും ഇരട്ടി ആളുകള്‍ക്ക് ജോലി കൊടുക്കാനാകുമ്പോഴാണ് നാം ലക്ഷ്യത്തിലെത്തുക. നിലവിലുള്ളവര്‍ക്ക് ജോലി ഉറപ്പാക്കുക മാത്രമല്ല പുതിയ തൊഴിലവസരമുണ്ടാകുകയും ചെയ്യണം. തൊഴിലാളികളുടെ ന്യായമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കും. തൊഴിലാളികളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയും താല്പര്യങ്ങള് സംരക്ഷിക്കുകയും വേണം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണ്. തകര്‍ച്ചയിലായിരുന്ന പാലക്കാട് മലബാര്‍ സിമന്റ്സ് കമ്പനി ഉയര്‍ച്ചയിലാണ്. കഴിഞ്ഞ മാസം ആറരക്കോടി രൂപയാണ് ലാഭം. എല്ലാ വ്യവസായ ശാലകളെയും അഴിമതി മുക്തമാക്കിയിട്ടുണ്ടെന്നും മെച്ചപ്പെട്ട ഭരണ സംവിധാനങ്ങളും പ്രാപ്തരായ മാനേജ്മെന്റുമാണ് ഇന്നുള്ളതെന്നും മന്ത്രി പറഞ്ഞു. ഹൈടെക് കയര്‍ ഡിഫൈബറിംഗ് യൂണിറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മവും മാങ്ങാട്ടുപറമ്പ പെട്രോള്‍ പമ്പ് ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
സ്വര്‍ണം കൊണ്ടു ബിരിയാണിയോ? സംഗതി സത്യം! വില എത്രയെന്നറിയേണ്ടേ ?
കയര്‍ വ്യവസായത്തെ പുനരുദ്ധീകരിക്കുന്നതിന് വലിയ പരിശ്രമം നടത്തിവരികയാണെന്ന് ഇന്റഗ്രേറ്റഡ് കയര്‍ കോംപ്ലക്സ്-ഹൈടെക് ഡിഫൈബറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് ധനകാര്യ കയര്‍ വകുപ്പ് മന്ത്രി തോമസ് ഐസ്ക് പറഞ്ഞു. ഒരു കാലത്ത് ഒരു ലക്ഷം ടണ്‍ കയറുല്പാദിപ്പിച്ചിരുന്ന കേരളത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 7800 ടണ്‍ മാത്രമായിരുന്നു ഉല്പാദനം. അത് അഞ്ച് വര്‍ഷം കൊണ്ട് 50,000 ടണ്‍ ആയി ഉയര്‍ത്തുന്നതിനാണ് കയര്‍ വ്യവസായ പുനസംഘടന സ്കീം പ്രഖ്യാപിച്ചത്. കൊവിഡ് സാഹചര്യത്തിലും ഈ വര്‍ഷം ഉല്പാദനം 30,000 ടണ്ണിലേക്കെത്തുകയാണ്. അടുത്ത വര്‍ഷം അമ്പതിനായിരം ടണ്ണിന്റെ ലക്ഷ്യം നേടുക തന്നെ ചെയ്യും. കയര്‍ പിരിക്കുന്നത് കൂടുതലും തെക്കന്‍ ജില്ലകളിലാണ് അവിടുത്തെ നാളികേര ഉള്‍പാദനം കുത്തനെ ഇടിഞ്ഞതും മണ്ഡരി ബാധിച്ച് ചകിരിക്ക് ഉപയോഗിക്കാന്‍ കഴിയാത്തതും പ്രയാസം സൃഷ്ടിച്ചു. വടക്കന്‍ കേരളത്തില്‍ നിന്ന് തൊണ്ട് കൊണ്ടുവരിക എന്നത് ചെലവേറിയതാണ്. അവ ചകിരിയാക്കി കൊണ്ടുവരിക എന്നുള്ളതാണ് മറ്റൊരു മാര്‍ഗം. ക്ലേ ഫാക്ടറിയില്‍ തരിശായിക്കിടക്കുന്ന പ്രദേശത്ത് രണ്ട് മില്ലുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ 20 പേര്‍ക്ക് തൊഴിലും കയര്‍ വ്യവസായത്തിന് ചകിരിയും കിട്ടും. അതുകൊണ്ടാണ് കയര്‍ വകുപ്പ് രണ്ട് മില്ലുകള്‍ സ്ഥാപിക്കുന്നതിനായി മൂന്നരക്കോടി അനുവദിച്ചത്. മില്ലില്‍ മണിക്കൂറില്‍ 3500 തൊണ്ട് അടിക്കാന്‍ ശേഷിയുള്ളതാണ്. രണ്ട് ഷിഫ്റ്റായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരുദിവസം 50,000 തൊണ്ട് ചകിരിയാക്കി മാറ്റാന്‍ പറ്റും. വളരെ ലാഭകരമാണത്. ഒരു കിലോയ്ക്ക് ചുരുങ്ങിയത് എട്ട് രൂപയോളം ലാഭം കിട്ടും. കയര്‍ഫെഡ് വാങ്ങുന്നത് 22 രൂപയ്ക്കാണ്. എന്നാല്‍ ചെലവ് വരിക കിലോയ്ക്ക് 15 രൂപ മാത്രമാണ്. തൊണ്ട് സുലഭമായി കിട്ടുന്ന മലബാറില്‍ മികച്ച ലാഭമുണ്ടാക്കാനാവും. സംസ്ഥാനത്ത് 130 പുതിയ മില്ലുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം ആകുമ്പോഴേയ്ക്കും അവയുടെ എണ്ണം 250 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പഴയങ്ങാടി കമ്പനി പരിസരത്ത് നടന്ന പരിപാടിയില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. കെസിസിപിഎല്‍ എം ഡി ആനക്കൈ ബാലകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെസിസിപിഎല്‍ ചെയര്മാന് ടി കെ ഗോവിന്ദന്, ഡയറക്ടര്‍ പി കെ ഹരിദാസ്, കെഎസ്സിഎംഎംസി ചെയര്മാന് അഡ്വ. പ്രസാദ്, കയര്‍ഫെഡ് ചെയര്മാന് അഡ്വ. എന്‍ സായികുമാര്‍, അഡാക്ക് എക്സി. ഡയറക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, മില്‍മ മലബാര്‍ യൂണിയന് എം ഡി കെ എം വിജയകുമാരന്‍, ബിപിസിഎല്‍ ടെറിട്ടറി മാനേജര്‍ കെ മനോജ്, ട്രേഡ് യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക