10 കോടി എ.ഡി.ബി വായ്പ നല്‍കാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപ തട്ടിയ കേസില്‍ സരിതാ നായര്‍ക്കെതിരെ അറസ്റ്റ് വാറന്റ്. കഴിഞ്ഞ പലതവണ കേസ് പരിഗണിച്ചപ്പോളും കേസിലെ ഒന്നാം പ്രതിയായ സരിത എസ്. നായര്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് കോടതി നടപടി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
2009ലാണ് കേസിനാസ്പദമായ സംഭവം. 2010ലാണ് വലിയതുറ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക