കാളികാവ് : 2000 രൂപയ്ക്ക് ചില്ലറ ചോദിച്ചെത്തി തട്ടിപ്പ് നടത്തുന്ന കേസുകളിലെ പ്രതിയെ കാളികാവ് പൊലീസ് പിടികൂടി. എടവണ്ണ ചാത്തല്ലൂർ സ്വദേശി മുണ്ടൻപറമ്പത്ത് സുധീഷിനെ (20) ആണ് കടയുടമയുടെയും കാളികാവ് വ്യാപാരി ഏകോപന സമിതി ഭാരവാഹികളുടെയും ഇടപെടലിലൂടെ കാളികാവ് പൊലീസ് പിടികൂടിയത്.
ചില്ലറ വാങ്ങിയശേഷം 2000 രൂപ നോട്ട് നൽകാതെ ഓടി രക്ഷപെടുകയാണ് ചെയ്യുക. കാളികാവ് പുറ്റമണ്ണയിലെ ഒരു കടയിൽ മകനെ നർത്തി പിതാവ് വീട്ടിൽ പോയ സമയത്താണ് 2000 രൂപയുമായി കടന്നത്. വിലകൂടിയ ബൈക്കുകൾ വാടകയ്ക്കെടുത്താണ് പ്രതി തട്ടിപ്പിന് എത്തുന്നത്. കാളികാവിൽ കഴിഞ്ഞ മാസവും സമാന തട്ടിപ്പുകൾ നടന്നിരുന്നു.
മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകൽ കേസുകളിൽ വണ്ടൂർ, കൊടുവള്ളി, എടവണ്ണ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിന്റെ നമ്പർ നോക്കിയാണ് കാളികാവ് പൊലീസ് ഇൻസ്പെക്ടർ ജോഷി ജോസഫ്, എസ്ഐമാരായ ടി.പി.മുസ്തഫ, എൻ.അജിത് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ കാവന്നൂരിൽനിന്നു പിടികൂടിയത്. റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക