തിരുവനന്തപുരം: ഇന്ത്യന്‍ ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാവുന്ന വില്‍പ്പന ചരക്കായി ബിജെപി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ കച്ചവടത്തില്‍ വിലയ്ക്കുവാങ്ങാവുന്ന വസ്തുവായി കോണ്‍ഗ്രസ് തങ്ങളെ തന്നെ ചുരുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
എത്ര ഉയര്‍ന്ന വിലകൊടുക്കാനും ബിജെപി തയാറാണ്. എത്ര വലിയ വിലയ്ക്കാണ് തങ്ങളെ തന്നെ വില്ക്കാന് കഴിയുക എന്നതാണ് കോണ്‍ഗ്രസിലെ നേതാക്കള്‍ നോക്കുന്നത്. കോണ്‍ഗ്രസില്‍ അവശേഷിക്കുന്നവരില്‍ പലരും ഭാവിയില്‍ ബിജെപിയിലേക്ക് പോകാവുന്നവരാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിശ്വാസ്യതയ്ക്കാണ് ഇടിവ് തട്ടിയിരിക്കുന്നത്.
കോണ്‍ഗ്രസ് വിട്ടുപോയ നേതാക്കള്‍ക്ക് ബിജെപിയുടെ നിലപാട് പെട്ടെന്ന് സ്വീകരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഈ കോണ്‍ഗ്രസിന്റെ സിഎഎ നിലപാട് എങ്ങനെയാണ് വിശ്വസിക്കാന്‍ കഴിയുക. ബിജെപിയാകാന്‍ നില്ക്കുന്നവരുടെ ഇപ്പോഴത്തെ നിലപാടിനെ ആരെങ്കിലും മുഖവിലയ്ക്കെടുക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ച സംസ്ഥാനങ്ങളില്‍ ജനഹിതം അട്ടിമറിച്ച് തങ്ങളെ തന്നെ ബിജെപിക്ക് വില്‍ക്കുന്ന കാഴ്ചയാണ് പല സംസ്ഥാനങ്ങളിലും കാണാന്‍ സാധിക്കുന്നത്. ഗോവ, മണിപ്പൂര്‍, മധ്യപ്രദേശ്, കര്‍ണാടക, പുതുച്ചേരി, നാഗാലാന്‍ഡ്,
ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ എന്തുകൊണ്ടാണ് യുഡിഎഫ് എംപിമാരെ കാണാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക