ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളിലെ സമ്ബന്നരില്‍ മുന്നില്‍ കമല്‍ ഹാസന്. 179.9 കോടിയുടെ സ്വത്താണ് താരത്തിനുള്ളത്. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ കാണിച്ചിരിക്കുന്നത്. കോയമ്ബത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് കമല്‍ ഹാസന് മത്സരിക്കുന്നത്.
176.9 കോടിയാണ് കമലിന്റെ ആകെയുള്ള സമ്ബാദ്യം. ഇതില്‍ 131 കോടി സ്ഥാവര വസ്തുക്കളുടേയും 45.09 കോടി ജംഗമ വസ്തുക്കളുമാണ്. കൂടാതെ കമലിന്റെ പേരില്‍ 49.05 കോടിയുടെ ബാങ്ക് വായ്പയുമുണ്ട്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമല്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ഇന്നലെയാണ് കമല്ഹാസന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
തമിഴ്നാട്ടില്‍ ജനവിധിതേടുന്നവരില്‍ ഏറ്റവും ധനികരായ മത്സരാര്‍ത്ഥികളിലൊരാളാണ് കമല്‍. കമലിന്റെ പാര്‍ട്ടിയുടെ പ്രസിഡന്റായ ആര് മഹേന്ദ്രനാണ് രണ്ടാമത്തെ ധനികന്. 160 കോടിയുടെ സ്വത്തുക്കളാണ് അദ്ദേഹത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക