തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊറോട്ടയടിച്ച് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്. ശനിയാഴ്ച്ച രാത്രി കട്ടപ്പനയില്‍ നിന്നും കാഞ്ചിയാറിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം.
യാത്രക്കിടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തകരെ കണ്ട റോഷി അഗസ്റ്റിന് അവരേയും കൂട്ടി തൊട്ടടുത്ത ഹോട്ടലില്‍ എത്തിയെങ്കിലും അവിടെയൊന്നും കഴിക്കാനുണ്ടായിരുന്നില്ല.
എന്നാല്‍ ഇതില്‍ നിരാശനാവാന്‍ റോഷി അഗസ്റ്റിന് തയ്യാറായിരുന്നില്ല. പൊറോട്ടയടിക്കാന്‍ കുഴച്ച് വെച്ച മാവ് മേശപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് പൊറോട്ടയടിക്കാമോ, താനും സഹായിക്കാമെന്ന് ജീവനക്കാരനോട് പറഞ്ഞു. ശേഷം മാവ് എടുത്ത് പൊറോട്ടയടിക്കാന്‍ തുടങ്ങുകയായിരുന്നു.
ഒരു അത്യാവശ്യം വന്നാല്‍ തന്നെ മാറ്റി നിര്‍ത്താനാവില്ലെന്ന് പറഞ്ഞ റോഷി പൊറോട്ടയുണ്ടാക്കി പ്രവര്‍ത്തകരോടൊപ്പം കഴിച്ച ശേഷമാണ് മടങ്ങിയത്. 2001 മുതല്‍ കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിനാണ് തുടര്‍ച്ചയായി മണ്ഡലത്തില്‍ ജയിക്കുന്നത്.
ഇത്തവണ അഞ്ചാമൂഴത്തിന് ഒരുങ്ങുകയാണ് റോഷി അഗസ്റ്റിന്. കഴിഞ്ഞ നാല് തവണയും യുഡിഎഫിനൊപ്പമായിരുന്നെങ്കിലും ജോസ് കെ മാണിയും റോഷി അഗസ്റ്റിനുമെല്ലാം ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക