തിരുവനന്തപുരം കോണ്‍ഗ്രസുകാര്‍ ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് ബിജെപിയിലേക്ക് മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ബിജെപിയാണ് വരികയെന്ന് പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് എപ്പോഴാണ് ബിജെപിക്കെതിരെ പ്രതിരോധമായിട്ടുള്ളത്.
നേമത്ത് കോണ്‍ഗ്രസിന്റെ വോട്ട് ആവിയായി പോയി. കേരളത്തിന്റെ ചരിത്രം തിരുത്തി നിയമസഭയില്‍ കയറാന്‍ ബിജെപിക്ക് അവസരമൊരുക്കി. ബിജെപി നേതാവ് പറഞ്ഞു 35 സീറ്റു തന്നാല്‍ ഞങ്ങള്‍ ഭരിക്കുമെന്ന്. ഇതിനര്‍ത്ഥം ബാക്കി സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് വാങ്ങാമെന്നാണ്. മുഖ്യമന്ത്രി വ്യക്തമാക്കി.
വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്പര്യപ്പെട്ടിട്ടുള്ളതെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും. അഴിമതി കൊടികുത്തി വാണ നാടിന്റെ ദുഷ്പേര് എല്‍ഡിഎഫ് വന്നതോടെ മാറിയെന്നും മുഖ്യമന്ത്രി സംസ്ഥാന പര്യടനത്തിനിടെ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തെ കേരള സര്‍ക്കാര്‍ എതിര്‍ത്തു. നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ആദ്യം സര്‍ക്കാര്‍ സന്നദ്ധമായി. ബിജെപി ഗവണ്മെന്റിനെതിരെ യോജിച്ച സമരം വേണ്ടെന്ന് യുഡിഎഫ് നിലപാടെടുത്തു.
ബിജെപിക്ക് കോണ്‍ഗ്രസും ലീഗും ഒരുപോലെ പിന്തുണ കൊടുത്തു. കൊലിബി സഖ്യമടക്കം കണ്ടു. ഇടത് പക്ഷത്തിന് മാത്രമേ ബിജെപിയെ പ്രതിരോധിക്കാനാവൂ.
ഏറ്റവും ഭരണമികവിനുള്ള അംഗീകാരം കേരളത്തിന് ലഭിച്ചു. അഴിമതി കൊടികുത്തിവാണ നാടിന്റെ ദുഷ്പേര് എല്‍ഡിഎഫ് വന്നതോടെ മാറി.ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറി. അതോടെകേരളത്തില് ബഹുരാഷ്ട്ര കമ്ബനികള്‍ നിക്ഷേപങ്ങള്‍ക്ക് സന്നദ്ധമായി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക