ആലപ്പുഴ: അമ്പലപ്പുഴയിലെ എന്‍ഡിഎ സ്ഥാനര്‍ത്ഥിയെ ആക്രമിക്കാന്‍ ശ്രമിച്ചന്നെ് പരാതി. ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിക്ക് നേരെയാണ് അക്രമം ഉണ്ടായത്. പരിക്കേറ്റ അനൂപിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയതില്‍ പ്രകോപിതരായ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
കാറിലെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ വലിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്ന് അനൂപ് ആരോപിച്ചു. സിപിഐഎം കൗണ്‍സിലറാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ഗുണ്ടകള്‍ കഴുത്തിന് കുത്തി പിടച്ചത് മൂലമുണ്ടായ അതിവേദനയെ തുടര്‍ന്നാണ് അനൂപിനെ ആശുപത്രിയില്‍ പ്രവേശിച്ചെന്ന പ്രതികരണവുമായി സന്ദീപ് വാചസ്പതി രംഗത്തെത്തി.
ആശയം ഇല്ലാതാകുമ്പോള്‍ ആയുധത്തില്‍ അഭയം പ്രാപിക്കുന്ന പണി ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണമെന്നും സന്ദീപ് വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക