തന്റെ സിനിമയായ ‘ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്’ കണ്ടിട്ട് വിവാഹമോചനങ്ങള്‍ കൂടുകയാണെങ്കില്‍ കൂടട്ടെയെന്ന് സംവിധായകന് ജിയോ ബേബി പറഞ്ഞത് വലിയ വിവാദമായിരുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതില്‍ തനിക്ക് സന്തോഷം മാത്രമാണ് ഉണ്ടാവുക എന്നും സംവിധായകന് ചൂണ്ടിക്കാണിച്ചിരുന്നു.
ഇപ്പോഴിതാ അത്തരത്തിലുള്ള പരാമര്‍ശം വിവാദമായത് അതിനെ നെഗറ്റീവായി എടുക്കുന്നത് കൊണ്ടാണെന്ന് വനിതയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്.
അത് നെഗറ്റീവായി കാണുന്നതു കൊണ്ടല്ലേ. ഞാന്‍ പറഞ്ഞത് ഈ സിനിമ കണ്ടുകഴിഞ്ഞ് ഈ ജീവിതം വേണ്ട എന്ന് തീരുമാനിക്കാന്‍ ഒരു പെണ്‍കുട്ടി പ്രാപ്തയായാല്‍ അത്രയും സന്തോഷം എന്നാണ്.
അതു തന്നെയാണ് ഇപ്പോഴും പറയുന്നത്. അതു പോസിറ്റീവ് കാര്യമാണ്. വില തിരിച്ചറിയാതെ അടുക്കളയിലെ അവശിഷ്ടങ്ങള്‍ കോരേണ്ടയാളല്ല പെണ്ണ്. എത്ര പെണ്‍കുട്ടികളുണ്ട് ഇപ്പോഴും ഒന്ന് പരാതി പറയാന്‍ പോലുമാകാതെ ജീവിക്കുന്നു.
നമ്മുടെ ഈ ജീവിതസാഹചര്യത്തില്‍ അകപ്പെട്ടു പോയതു െകാണ്ടാണ് അവരൊക്കെ നിശബ്ദരായി ജീ വിക്കുന്നത്. പെണ്ണുങ്ങള് അടുക്കള നോക്കേണ്ടവരാണ് എന്ന് ആരാണ് കാലാകാലങ്ങളായി തീരുമാനിച്ചത്.
എന്റെ വീട്ടില്‍ അങ്ങനെയായിരുന്നില്ല. അതുകൊണ്ട് എനിക്ക് അത് അംഗീകരിക്കാനും കഴിയില്ല. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക