കൊല്ലം : പ്രാതൽ വൈകിയതിൽ കലഹം. കൊല്ലം പുത്തൂരില്‍ തലയ്ക്കടിയേറ്റ വീട്ടമ്മ മരിച്ചു. ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നയാളാണു സോമദാസ്.
ജോലിക്കിടെ പ്രാതല്‍ കഴിക്കാനായി വീട്ടില്‍ എത്തി. അഹാരം പാകമാകാഞ്ഞതിനെ ചൊല്ലി ഭാര്യയുമായി വഴക്കായി. ഇതിനിടെ കയ്യിൽക്കിട്ടിയ തടിക്കഷ്ണം കൊണ്ടു സോമദാസ് സുശീലയുടെ തലയ്ക്കടിച്ചു. ഭാര്യ ബോധരഹിതയായി വീണ വിവരം സോമദാസ് തന്നെ പൊലീസിനെ വിളിച്ചറിയിച്ചു.
ഉദ്യോഗസ്ഥരെത്തി സുശീലയെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം അമ്പൂരി സ്വദേശികളാണ് ദമ്പതികള്‍. സുശീലയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക