മലയാള സിനിമയ്ക്ക് എട്ടോളം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളത്തിലേക്ക് ഇത്രയും പുരസ്കാരങ്ങള്‍ എത്തിച്ചേരാന്‍ നല്ല രീതിയില്‍ ഫൈറ്റ് ചെയ്യേണ്ടി വന്നു എന്നാണ് കഥാവിഭാഗത്തിലെ ജൂറി അംഗമായ എസ് കുമാര്‍ പറയുന്നത്. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെയായിരുന്നു കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അന്തിമ റൗണ്ടിലെത്തിയ എല്ലാ മലയാള സിനിമകളും വളരെ അധികം നിലവാരമുള്ളവയായിരുന്നു. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും മലയാള സിനിമ തന്നെയാണ്. എങ്കിലും അവസാന ഘട്ടത്തില്‍ കുറച്ച് ഫൈറ്റ് ചെയ്യേണ്ടി വന്നു. സിനിമകള്‍ കാണുമ്പോള്‍ നല്ല അഭിപ്രായം പറഞ്ഞാലും അവസാന നിമിഷം സ്വന്തം ഭാഷയിലെ ചിത്രത്തിന് പുരസ്കാരം ലഭിക്കണമെന്നാണല്ലോ എല്ലാവരും ആഗ്രഹിക്കുക. അത്തരത്തില്‍ നോക്കുമ്പോള്‍ തീര്‍ച്ചയായും ഫൈറ്റ് ചെയ്തിട്ട് തന്നെയാണ് മലയാളത്തിലേക്ക് ഇത്രയധികം പുരസ്കാരങ്ങള്‍ വന്നത് എന്നും എസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മലയാള ചിത്രം ബിരിയാണിക്ക് മികച്ച മലയാള ചിത്രത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രത്തിന് നോണ്‍ ഫീച്ചര്‍ കാറ്റഗറിയിലെ മികച്ച കുടുംബ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ സംവിധായകന്. സത്യജിത്ത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജെല്ലിക്കട്ടിന്റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക