മാധ്യമങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് സര്‍വേകളെ എതിര്‍ത്ത് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ. ജനവികാരത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും സർവ്വേകളെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ. ഇവ യുക്തി സഹമാണോ എന്ന് പരിശോധിക്കണം.
മാധ്യമങ്ങളെ വിലക്ക് വാങ്ങി നിശബ്ദരാക്കുന്ന മോദിയുടെ രീതി പിണറായി പിന്തുടരുകയാണെന്നും തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങൾ പോലും മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗമുണ്ട്. ജനവികാരം യു.ഡി എഫിന് അനുകൂലമാണ്. ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധി എഴുതും. മാധ്യമങ്ങളുടെ സർവ്വേകൾ ഏകപക്ഷീയമാണ്.
ഭരണ വിരുദ്ധ വികാരം മറച്ച് വെക്കാൻ ശ്രമിക്കുന്നു. നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ് സർവ്വേ. ഭരണ മാറ്റം ആഗ്രഹിക്കുന്നവരുടെ മനസ്സ് മാറ്റുകയാണ് ലക്ഷ്യം. നടക്കുന്നത് കിഫ്ബി സർവ്വേയാണ്.
സർക്കാരിന്റെ പണ കൊഴുപ്പിന് പുറമെ മാധ്യമങ്ങളുടെ കല്ലേറിനെയും പ്രതിപക്ഷത്തിന് പ്രതിരോധിക്കേണ്ടി വരുന്നു. തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങൾ പോലും മാധ്യമങ്ങൾ വളച്ചൊടിക്കുന്നു.
സർവ്വേകൾ യുക്തി സഹമാണോ എന്ന് പരിശോധിക്കണം. സർവ്വേകൾ തള്ളിക്കളയുന്നു. യു.ഡി എഫിന് സർവ്വേകളിൽ വിശ്വാസം ഇല്ല. സർവ്വേകളെ കുറിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക