കോണ്‍ഗ്രസ് ബിജെപി ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫിനാണ് ബിജെപിയുമായി ബന്ധമെന്നും ഡീല്‍ സിപിഐഎമ്മും ബിജെപിയും തമ്മിലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പിണറായിക്ക് തുടര്‍ഭരണം, ബിജെപിക്ക് ഏഴോളം സീറ്റ് ഇതാണ് ധാരണയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്നിലാക്കുന്നത് പിആര്‍ ഏജന്‍സികളാണ്. ചെന്നിത്തലയുടെ ആരോപണങ്ങള്‍ എല്ലാം ശരിയാണ്. മാധ്യമങ്ങളിലെ സര്‍വേകള്‍ക്ക് പിന്നില്‍ പിആര്‍ ഏജന്‍സികളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലപ്പുഴയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വട്ടിയൂര്‍ക്കാവില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ആരോപിച്ചു. ബിജെപിക്ക് വോട്ട് മറിക്കാനായി കോണ്‍ഗ്രസ് പ്രചാരണരംഗത്ത് സജീവമല്ലെന്നും വൈകിയെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണ നായര്‍ പ്രചാരണരംഗത്ത് വളരെ പിന്നിലാണെന്നും ഇത് രാജേഷിന് വോട്ട് മറിക്കാനുള്ള ധാരണയുടെ ഭാഗമാണെന്നാണ് പ്രശാന്ത് പറഞ്ഞത്.
പ്രശാന്തിന് പരാജയഭീതിയാണെന്നാണ് വിവി രാജേഷും വീണാ എസ് നായരും പറഞ്ഞത്. കോണ്‍ഗ്രസിന്റേതല്ല, സിപിഐഎമ്മിന്റെ വോട്ടും വേണ്ടെന്ന് പറയില്ലെന്ന് രാജേഷ് പറഞ്ഞു.പ്രശാന്തിന്റെ പരാമര്‍ശത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് വീണ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക