കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഇത്തവണ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കണം എന്ന തീരുമാനത്തിലാണ് കെ മുരളീധരനെ തന്നെ കോണ്‍ഗ്രസ് മണ്ഡലത്തിലിറക്കിയത്.
ശശി തരൂരാണ് ഇപ്പോള്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ അളവ് കോല്. ലോക്സഭ തെരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തില്‍ നിന്ന് നേടിയത് 46472 വോട്ടുകളാണ്. ആ സമയത്തും ബിജെപി 12000 വോട്ടിന് മുന്നിലായിരുന്നു.
ശശി തരൂര്‍ നേടിയ വോട്ടും അതിനോടൊപ്പം പതിനായിരം വോട്ടെങ്കിലും നേടിയാല്‍ മാത്രമേ നേമത്ത് വിജയ സാധ്യതയുള്ളൂ എന്നാണ് കോണ്‍ഗ്രസ് കണക്ക്. അതിനാല്‍ അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
കെ മുരളീധരന് മണ്ഡലത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബൂത്ത് കമ്മറ്റികള്‍ രൂപീകരിച്ചു. മണ്ഡലം രണ്ടായി തിരിച്ച് രണ്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതലയും കൊടുത്തു. ബിജെപി വിരുദ്ധ വോട്ടുകള്‍ക്കൊപ്പം ഇടത്തേക്ക് പോയ നിഷ്പക്ഷ വോട്ടും ഏകീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക