മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. ക്യാപ്റ്റന്‍ എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന പിണറായി വിജയന് കുറ്റകൃത്യങ്ങളുടേയും അഴിമതിയുടേയും ക്യാപ്റ്റനാണെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാലെ പറഞ്ഞു.
ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ആഴക്കടല്‍ മത്സ്യബന്ധന വിവാദം സര്‍ക്കാരിന്റെ സങ്കീര്‍ണ്ണതകള്‍ തുറന്ന് കാട്ടുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് വിമര്‍ശിച്ചു.
‘ക്യാപ്റ്റന്‍ എന്ന് സ്വയം വിശേഷിപ്പിക്കാനാണ് കേരള മുഖ്യമന്ത്രി ഇഷ്ടപ്പെടുന്നത്. വാസതവത്തില്‍ അദ്ദേഹം കുറ്റകൃത്യങ്ങളുടേയും അഴിമതിയുടേയും ദുര്‍ഭരണത്തിന്റേയും ക്യാപറ്റനാണ്.
ഈ ക്യാപ്റ്റന്‍ ടീം ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത ട്രോഫിയും നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പടിവാതില്ക്കല് അന്വേഷണം എത്തിനില്‍ക്കുന്ന സ്വര്‍ണകള്ളക്കടത്ത് കേസ്.’ രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്നതായി മാറി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചുവരുന്നു. ആരോഗ്യമേഖലയിലെ കൃത്യവിലോപവും അഴിമതിയും സംസ്ഥാനത്തെ അനാരോഗ്യത്തിന്റെ വക്കിലെത്തിച്ചുവെന്നും സുര്‍ജ്ജേവാല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക