1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സ്നേഹസിന്ദൂരം. കൃഷ്ണന് മന്നാട് ആയിരുന്നു സിനിമയുടെ സംവിധായകന്. ചിത്രത്തിന് ബോക്സോഫീസില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. ആ് സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങള്‍ ഓര്‍ക്കുകയാണ് തിരക്കഥാകൃത്തായ പിആര്‍ നാഥന്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.
”ആ പടത്തില്‍ മൂന്ന് നായികമാര്‍ ആണ് ഉള്ളത്. കൃഷ്ണന് മന്നാട് ആണ് സംവിധാനം. മൂന്ന് പെണ്‍കുട്ടികളും അച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മൂത്തവള്‍ കല്യാണം വേണ്ടാ വേണ്ടാ എന്നു പറഞ്ഞു നടക്കുന്നു. അങ്ങനെ രണ്ടാമത്തവളുടേയും മൂന്നാമത്തവളുടേയും കഴിഞ്ഞു. നീ എന്തേ കല്യാണം കഴിക്കാത്തത് എന്നു ചോദിക്കുമ്പോള്‍ ബന്ധത്തിലുള്ളൊരാളെ ഇഷ്ടമാണെന്ന് പറയും. പക്ഷെ പരസ്പരം കണ്ടിട്ടുണ്ടാകില്ല”
അയാള്‍ ഗള്‍ഫിലായിരിക്കും കത്തുകളിലൂടെയാണ് ബന്ധപ്പെടുന്നത്. കല്യാണം നടത്താം എന്ന് തീരുമാനിച്ചു. പക്ഷെ കാമുകനെ കാണാതെയാകും. എവിടെയാണെന്ന് അറിയില്ല. യുദ്ധത്തിലോ മറ്റോ പെട്ടു പോകുന്നതായിരിക്കും. അങ്ങനെ നായിക ആകെ തകരുന്നു. ആത്മമഹത്യയുടെ വക്കിലെത്തുന്നു. ഒടുവില്‍ സിനിമയുടെ ക്ലൈമാക്സ് ആകുമ്പോള്‍ നായകന് വരികയാണ്. എയര്‍പോര്‍ട്ടില്‍ വരണം വെള്ളയും വെള്ളയും ആയിരിക്കും ധരിച്ചിരിക്കുക എന്ന് അയാളുടെ കത്ത് വരികയായിരുന്നു”. ”ആ ഒരൊറ്റ സീനില്‍ മാത്രമാണ് നായകനുള്ളത്. ആ നായകനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടി തന്നെയായിരിക്കണം. എന്നാല്‍ ഉടനെ സിനിമ ഇറക്കണം എന്നായി. മമ്മൂട്ടിയെ കിട്ടാതെ വന്നു. വേറെ ആളെ വച്ചു തീര്‍ത്തു”.
മമ്മൂട്ടിയ്ക്ക് പകരം നായകനായത് ശങ്കറായിരുന്നു. പക്ഷെ അത് സിനിമയെ സാരമായി ബാധിച്ചു. സിനിമ വിചാരിച്ച പോലെ വിജയിച്ചില്ല. ഇപ്പോഴും അത് നല്ല വിഷയമാണ്. മമ്മൂട്ടിയായിരുന്നുവെങ്കില്‍ ആ സിനിമ വിജയിക്കുമെന്നുറപ്പായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക