ബാറ്റിംഗ് നിരയും പേസ് നിരയും ശക്തമാണെങ്കിലും ഇന്ത്യയെ സ്പിന്‍ നിരയുടെ സ്ഥിരതയില്ലായ്മ പിന്നോട്ടടിക്കുകയാണ്.
നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹാലും ജഡേജയ്ക്ക് പകരക്കാരനായെത്തിയ ക്രുണാല്‍ പാണ്ഡ്യയും വേണ്ടത്ര ശോഭിക്കുന്നില്ല. ഈ സാഹചര്യം മറികടക്കാന്‍ ആര്.അശ്വിനെ ടീമിലേക്ക് തിരികെ എത്തിക്കണമെന്ന അഭിപ്രായം ശക്തമായിരിക്കുകയാണ്.
കുല്‍ദീപ്- ചഹല്‍ ‘സ്പിന്‍ ബ്രോസ്’ സഖ്യം ഉയര്‍ന്നു വന്നതോടെയാണ് അശ്വിന് ടീമിന് പുറത്തായത്. എം.എസ് ധോണിയുടെ നായകത്വമാണ് ഇരുവരെയും വളര്‍ത്തിയത്.
എന്നാല്‍ ധോണി വിരമിച്ചതോടെ കുല്‍ദീപിന്റെയും ചഹലിന്റെ ശോഭ കെട്ടതായാണ് കാണുന്നത്. ധോണിക്കൊപ്പം കുല്‍ദീപ് 47-ഉം ചഹല്‍ 46-ഉം മല്‍സരങ്ങളില്‍ കളിച്ചു.
93 മല്‍സരങ്ങളിലായി ഇരുവരും കൂടി വീഴ്ത്തിയത് 172 വിക്കറ്റുകള്‍. കുല്‍ദീപ് 91-ഉം ചഹല്‍ 81-ഉം വിക്കറ്റുകളെടുത്തു. 4.87, 4.95 എന്നിങ്ങനെ മികച്ച ഇക്കോണമി റേറ്റും ഇവര്‍ക്കുണ്ടായിരുന്നു. ഇതോടെ അശ്വിന്, ജഡേജ എന്നിവരെ പിന്തള്ളി നിശ്ചിത ഓവറില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ ജോടിയായി ഇവര്‍ മാറുകയായിരുന്നു.
എന്നാല്‍ നിലവിലെ സാഹചര്യം വ്യത്യസ്തമാണ്. ഇരുവരും ബാറ്റ്സ്മാന്മാരുടെ പ്രഹരമേറ്റ് തളരുകയാണ്. വിക്കറ്റുകള്‍ക്കും ക്ഷാമം. ഇരുവരെയും ഉയര്‍ത്തിക്കൊണ്ടു വരാന്‍ കോഹ്ലി തുടരെ തുടരെ അവസരങ്ങള്‍ വെച്ചു നീട്ടുണ്ടെങ്കിലും ഗ്രൗണ്ടില്‍ ഒരു ‘ധോണി’യില്ലാത്തത് ഇവര്‍ക്ക് തിരിച്ചടിയാവുകയാണ്.
ഈ സാഹചര്യത്തിലാണ് അശ്വിനെ തിരിച്ച് വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാണ് അശ്വിന്, ബാറ്റിംഗിലും കേമന്‍. ഇത് ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലും ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക