തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്ക്കാന് തീരുമാനിച്ചത് ആരോഗ്യപ്രശ്നങ്ങള്‍ മൂലമെന്ന് മന്ത്രി ഇപി ജയരാജന്. രോഗാവസ്ഥ കഠിനമായുണ്ട്. പണ്ടു കൊണ്ട അടിയുടെയും അസ്വസ്ഥത ഇപ്പോഴും അനുഭവിക്കുന്നുണ്ട്. രണ്ടു കാലിനും വലിയ വേദനയാണ്.
രാത്രി ഉറങ്ങാന്‍ കിടന്നാല്‍ ശരിയായി ശരിയായി ശ്വാസം കിട്ടുന്നില്ല. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. പ്രായവും ആരോഗ്യവും വലിയ ഘടകമാണെന്നും 70 വയസ്സൊക്കെ ഒരു പ്രായം തന്നെയാണെന്നും ഇപി ജയരാജന് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് 70 പിന്നിട്ടെങ്കിലും അദ്ദേഹം ഊര്‍ജസ്വലനാണെന്നും ഇപി പറഞ്ഞു.’അദ്ദേഹം പ്രത്യേക കഴിവും ശക്തിയും ഊര്ജവമവുമുള്ള മനുഷ്യനാണ്. അദ്ദേഹത്തിന് അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാപുണ്യവാനായിത്തീരും.
അദ്ദേഹമാവാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ ദുഖം,’ ഇപി ജയരാജന് പറഞ്ഞു. മഹാനായ മനുഷ്യനാണെന്നും അനുഭവ സമ്പത്തും പ്രവര്‍ത്തന പരിചയവും ഉള്ള നേതാവാണെന്നും ഇപി ജയരാജന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ഇപി ജയരാജന് പ്രഖ്യാപിച്ചത്. ഇനി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക