പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ. തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപാണു കാഞ്ഞിരമുക്ക് വാലിയിൽ ഭരതന്റെ മകൻ അമലിനെ (20) പ്രഭാത സവാരിക്കിടെ കാഞ്ഞിരമുക്കിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രഭാതസവാരിക്കിറങ്ങിയ അമലിനെ പുലര്‍ച്ചെ 5.22നാണ് ഗുഡ്സ് വാന്‍ ഇടിച്ചു തെറിപ്പിച്ചത്. അമലിനെ അബോധാവസ്ഥയില്‍ കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കരളിലും ശ്വാസകോശത്തിലും വാരിയെല്ല് തുളച്ചു കയറി രക്തം വാര്‍ന്നാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എ.സി.പി ഷീറ്റുകളുമായി കടന്നുപോയ ഗുഡ്സ് വാനാണ് ഇടിച്ച ശേഷം നിര്‍ത്താതെ പോയതാണന്ന് കണ്ടെത്തിയത്. വാഹനം ഒാടിച്ച തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോയാണ് അറസ്റ്റിലായത്.
പോസ്റ്റുമോര്‍ട്ടത്തില്‍ ദേഹത്തേറെ പരുക്കുകള്‍ കണ്ടെത്തിയതോടെയാണ് അപകടമാണന്ന് മനസിലായത്. 22 സ്ഥലങ്ങളില്‍ നിന്നുളള സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് വാഹനത്തെക്കുറിച്ചുളള സൂചന ലഭിച്ചത്. അപകടത്തിനു പിന്നാലെ മികച്ച ചികില്‍സ ഉറപ്പാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ അമലിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക