പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന് നേരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങളുയരുന്നുണ്ട്. ഇപ്പോഴിതാ മോദിയെ വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ പ്രധാനമന്ത്രിമാർ പിന്തുടർന്നുവന്ന മതസൗഹാർദ സമീപനത്തെ പിച്ചിക്കീറുന്ന നടപടിയാണ് മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എം.എ ബേബി പറഞ്ഞു.
ശബരിമലയിൽ പോയി ‘സ്വാമിയേ ശരണമയ്യപ്പാ’ എന്നു വിളിക്കാം. തെരഞ്ഞെടുപ്പ് യോഗത്തിൽ ശരണം വിളിക്കുന്നതോ, ‘അല്ലാഹു അക്ബർ’ എന്നു വിളിക്കുന്നതോ, യേശു ക്രിസ്തുവിന് ജയ് വിളിക്കുന്നതോ ശരിയായ നടപടിയല്ല. സർക്കാർ നയങ്ങളാണ് തെരഞ്ഞെടുപ്പ് വേദികളിൽ സംസാരിക്കേണ്ടതും ചർച്ചയാകേണ്ടതും. ഭരണഘടന ഉറപ്പു നൽകുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയിൽ ഉറപ്പു നൽകുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രധാനമന്ത്രി ശരണം വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്തത്.
മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുമായി യു.എ.ഇ ; ആർക്കൊക്കെ അപേക്ഷിക്കാം..?
പ്രതികരിക്കാൻ ഇവിടെ എഴുതുക