വാട്സാപ്പിലൂടെ പരിചയത്തിലായ പാക് യുവാവിനെ കാണാൻ അതിർത്തി കടക്കാൻ ശ്രമിച്ച യുവതിയെ ബിഎസ്എഫ് പിടികൂടി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയാണ് പാക് യുവാവിന്റെ ക്ഷണം സ്വീകരിച്ച് അതിർത്തി കടക്കാൻ ശ്രമിച്ചത്.
സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടി ചോദ്യം ചെയ്തത്. പിന്നാലെ പൊലീസിന് കൈമാറി. പഞ്ചാബിലെ ദേരാ ബാബ നാനാക്കിലെ ദര്താപൂര് ഇടനാഴിയിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥാർ ഇവരെ പിടികൂടിയത്.
ഒഡിഷ സ്വദേശിനിയാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. ആറുവർഷം മുൻപ് വിവാഹിതയായ ഇവർ രണ്ടുവർഷം മുൻപാണ് പാക് യുവാവുമായി പ്രണയത്തിലായത്. മുഹമ്മദ് മാന് എന്നാണ് യുവാവിന്റെ പേരെന്നും യുവതി പറയുന്നു. ഇയാൾ തന്നെയാണ് യുവതിയോട് പാക്കിസ്ഥാനിലേക്ക് വരാൻ ആവശ്യപ്പെട്ടത്.
ഒഡിഷയിൽ നിന്നും വിമാനത്തിൽ ഡൽഹിയിലെത്തിയ യുവതി ബസിലാണ് അമൃത്സറിലെത്തിയത്. പാസ്പോർട്ടില്ലാതെ അതിർത്തി കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലാകുന്നത്.
വീട്ടിൽ നിന്നും ആഭരണങ്ങളും എടുത്താണ് യുവതി എത്തിയത്. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പൊലീസിൽ പരാതിയും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക