ഛത്തീസ്ഗഢ് ബിജാപ്പൂരിലുണ്ടായ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആര്‍പിഎഫ് ജവാനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു. അഞ്ച് ദിവസത്തിന് ശേഷമാണ് രാകേശ്വര്‍ സിങ്ങ് മന്‍ഹാസ് വിട്ടയക്കപ്പെട്ടത്.
തെക്കന്‍ ബസ്തറിലെ പേര് വെളിപ്പെടുത്താത്ത ഒരു ഗ്രാമത്തില്‍ വെച്ച് ജവാനെ മാവോയിസ്റ്റുകള്‍ കൈയിലെ കെട്ടഴിച്ച് മോചിതനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി.
മന്‍ഹാസിനെ ബസഗുഡയിലെ സിആര്‍പിഎഫ് ക്യാംപിലെത്തിച്ചു. ഉപാധികളില്ലാതെയാണ് മാവോയിസ്റ്റുകള്‍ ജവാനെ വിട്ടയച്ചതെന്ന് അധികൃതര്‍ പ്രതികരിച്ചു.
കോബ്ര ബറ്റാലിയന് കമാന്‍ഡോയെ സാമൂഹിക പ്രവര്‍ത്തകരായ ധര്മലാല് സെയ്നി, ആദിവാസി സമുദായ നേതാവ് തേലം ബൊറയ്യ എന്നിവരെ ഏല്പിച്ചു.
First visuals Abducted #CoBRA Jawan #RakeshwarSinghManhas who has just been released by #Maoists Manhas was in captivity since Saturday after #NaxalAttack @ndtv @ndtvindia @manishndtv @hridayeshjoshi @vinodkapri @GargiRawat @alok_pandey pic.twitter.com/w74IFqvdEK
— Anurag Dwary (@Anurag_Dwary) April 8, 2021
എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണിന്ന്. അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ എനിക്ക് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹം നല്ല ആരോഗ്യത്തോടെയിരിക്കുന്നു. ഭര്‍ത്താവ് സുരക്ഷിതനായി തിരിച്ചെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്ന് ജവാന്റെ ഭാര്യ മീനു പ്രതികരിച്ചു.
#WATCH "Today is the happiest day of my life. I always remained hopeful of his return," says Meenu, the wife of CRPF jawan Rakeshwar Singh Manhas, on the release of her husband by Naxals in Chhattisgarh
Manhas was kidnapped by Naxals during the Bijapur attack on April 3 pic.twitter.com/xtK0t1be85
— The Times Of India (@timesofindia) April 8, 2021
ഏപ്രില്‍ രണ്ട്-മൂന്ന് തീയതികളില്‍ സിആര്‍പിഎഫ് കോബ്ര 210 ബറ്റാലിയന് നടത്തിയ ആന്റി നക്സല്‍ ഓപ്പറേഷന്റെ ഭാഗമായിരുന്നു ജമ്മു സ്വദേശിയായ രാകേശ്വര്‍ മന്‍ഹാസ്. ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫുകാര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 28നും 30നുമിടയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്നാണ് സിആര്‍പിഎഫിന്റെ അവകാശവാദം. എന്നാല്‍ മാവോയിസ്റ്റുകള്‍ ഇത് നിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക