മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകം തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ആരോപിച്ചു. രണ്ടാം പ്രതി രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തിയിരുന്നുവെന്നും മരണം സംഭവിച്ചത് മര്ദനത്തിനിടെയെന്നും സുധാകരന് പറഞ്ഞു. മന്‍സൂര്‍ വധത്തില്‍ ഗൂഢാലോചന ഉണ്ടെന്നതില്‍ സംശയമില്ല. കൊലപാതകത്തിന് പിന്നില്‍ പനോളി വത്സനെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന് വ്യക്തമാക്കി.
മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ; ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം
‘പ്രതികള്‍ ഒരുമിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അതിനിടെ രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശം നടത്തി. പ്രകോപിതരായ കൂട്ടത്തിലുണ്ടായിരുന്നവര്‍ രതീഷിനെ മര്‍ദിച്ചു. ഇതേതുടര്‍ന്ന് രതീഷ് ബോധരഹിതനായി. ഇതോടെ ഇയാളെ കൂടെയുണ്ടായിരുന്നവര്‍ കെട്ടിത്തൂക്കി’ എന്ന് കെ സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക