ചണ്ഡീഗഢ്: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 5, 8, 10 ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പരീക്ഷ എഴുതാതെ തന്നെ വിജയികളായി പ്രഖ്യാപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 12ാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 12ാം ക്ലാസ് പരീക്ഷ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അമരിന്ദര്‍ പരീക്ഷ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏപ്രില്‍ 30 വരെ അടച്ചിട്ടിരിക്കുകയാണെന്നറിയിച്ച മുഖ്യമന്ത്രി പുതിയ തീരുമാനം 11-20 പ്രായമുള്ള പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം നാല് വിഷയങ്ങളുടെ പരീക്ഷ ആദ്യമേ കഴിഞ്ഞ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്കള്‍ക്ക് അവശേഷിക്കുന്ന വിഷയത്തിന്റെ മാര്‍ക്ക് മറ്റ് പേപ്പറുകളിലേതിന് ആനുപാതികമായി നിശ്ചയിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. അവശേഷിക്കുന്ന പരീക്ഷ അവഗണിച്ചായിരിക്കും ഫലം പ്രഖ്യാപിക്കുക. എന്നാല്‍, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ റിസല്‍ട്ട് പ്രീബോഡ് പരീക്ഷയുടേയോ അല്ലെങ്കില്‍ ഇന്റേണല്‍ അസസ്മെന്റിയോ അടിസ്ഥാനത്തില്‍ നിര്ണ്ണയിക്കാ൯ വിദ്യാഭ്യാസ ബോര്‍ഡിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക