കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ജില്ലാ ഭരണകൂടം.
നൈറ്റ് കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്ന ആളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ വ്യക്തമാക്കി. അതേസമയം വാക്സീന് സ്റ്റോക്കുണ്ടെങ്കിലും ആശുപത്രികള്‍ എണ്ണം പരിമിതപ്പെടുത്തിയത് ജനങ്ങളെ വലക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ജനം തെരുവിലിറങ്ങിയാല്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകേണ്ടിവരുമെന്നാണ് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്.
വാഹനങ്ങളിലും പൊതുയിടങ്ങളിലും പൊലിസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിറ്റി പോലിസ് കമ്മിഷണറും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. നൈറ്റ് കര്‍ഫ്യൂ സമയത്ത് ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ നിയമനടപടി ഉണ്ടാകും.
കോഴിക്കോട് നഗരത്തിലെ തിരക്കിന് കാര്യമായ കുറവുണ്ട്. ബസ് സ്റ്റേഷന്, മാളുകള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടമില്ല. മിഠായിത്തെരുവിലും ആളുകളുടെ സാന്നിധ്യം കുറവാണ്. വിഷുവിന് നേരിയ മുന്നേറ്റമുണ്ടാക്കിയ വസ്ത്രവിപണി പൂര്‍ണമായും പ്രതിസന്ധിയിലായെന്ന് വ്യാപാരികള്‍.
വാക്സീന് നല്കുന്നതില് ആശുപത്രികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആളുകള്‍ വാക്സീനെടുക്കാതെ തിരിച്ചുപോകുന്ന സാഹചര്യവുമുണ്ട്. നിലവില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ജില്ലാ ഭരണകൂടം കോവിഡിനെതിരായ പ്രതി
പ്രതികരിക്കാൻ ഇവിടെ എഴുതുക